വെളുത്ത മരുഭൂമിയിലൂടെ സൈക്കിൾ ചവിട്ടി കാലോദുങ്കറിലേക്ക്, അവിടെ ഉറുമ്പുകളെപ്പോലെ കുറേ മനുഷ്യർ

#ഫിറോസ് പി.വി

പോർബന്ദറിൽനിന്ന് വൈകീട്ട് ഏഴോടെ സ്ലീപ്പർ ബസ്സിൽ സൈക്കിളും കയറ്റി കച്ചിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയാണ് കച്ച്. 'ഭുജിനെ' കച്ചിലേക്കുള്ള പ്രവേശന കവാടം എന്ന് വിശേഷിപ്പിക്കാം. ഭുജിൽ കുർത്ത പൈജാമ ധരിച്ചവരെ ധാരാളമായി കണ്ടു. എന്നാൽ റാണിലേക്ക് നീളുന്ന വഴികളിൽ കഴുത്തിൽ കഫീയയും ചുറ്റി കണ്ണുനിറയെ സുറുമയിട്ട് കുർത്തയും പൈജാമയും ധരിച്ചവരായിരുന്നു കൂടുതലും. പുല്ലും ഓടും മേൽക്കൂര പാകിയ വീടുകളാണ് ഗ്രാമങ്ങളിൽ കൂടുതലും. താഴ്ഭാഗത്ത് വട്ടത്തിലും മുകളിലേക്ക് കോണുപോലെയുമായി ഒറ്റമുറി ബുങ്കകളാണ് ശ്രദ്ധ പിടിച്ചുപറ്റുക. വർണാഭമായ നിറങ്ങൾ നൽകിയും ചിത്രങ്ങൾ വരച്ചുമെല്ലാം ബുങ്കകൾ ആകർഷകമാക്കിയിരിക്കുന്നു. വഴിയിൽ ആവണക്കിന്റെയല്ലാതെ വേറേ കൃഷികളൊന്നുമില്ല. കുറവ് വെള്ളം മതി ആവണക്ക് കൃഷിചെയ്യാൻ. മുന്നോട്ടുപോകുമ്പോൾ പാതയുടെ വശങ്ങളിൽ ഇടയ്ക്കിടെ മുള്ളുചെടികൾമാത്രമുള്ള തരിശുഭൂമി. ബിരന്ദിയാര എത്തുന്നതുവരെ വെള്ളമോ മറ്റോ കിട്ടാൻ മാർഗമൊന്നുമില്ല. ഗുജറാത്തിൽ താലി അൺലിമിറ്റഡായതിനാൽ സൈക്കിൾ റൈഡ് പോകുമ്പോൾ താലിയാണ് ഉച്ചഭക്ഷണത്തിന് നല്ലത്. ബിരന്ദിയാര പള്ളിയോടുചേർന്ന് ചുമരൊക്കെ വിണ്ട് പൊളിയാറായ അവസ്ഥയിൽ നിൽക്കുന്ന ഒരു പഴയ മദ്രസയുണ്ട്. 2001-ലെ ഭൂകമ്പത്തിന്റെ സ്മരണപോലെ. ബിരന്ദിയാരയിൽ ചെറിയൊരു മാർക്കറ്റുണ്ട്. അവിടെ വളരെ കുറച്ച് സാധനങ്ങൾമാത്രം ഒരു പലകയിൽ വെച്ച് വിൽക്കുന്ന ഒരാളെ കണ്ടു. പശുവിനും ആടിനുമൊക്കെ കെട്ടുന്ന മണി, മരത്തിന്റെ ചില്ലകൾ വെട്ടാൻ ഉപയോഗിക്കുന്ന ചെറിയ മഴു തുടങ്ങിയവയാണ് കച്ചവടം.

Content Highlights: Comprehensive guide to cycling through the Rann of Kutch salt desert., Cultural insights into local Kutch villages and the Marwari community., Experience the unique magnetic hill phenomenon at Kalo Dungar., Essential travel tips for Rann Utsav and visiting the white desert in 2026., First-hand account of the challenges and rewards of solo cycle touring in Gujarat.

Continue reading