നേരത്തെ മരിക്കുമെന്ന് കൈനോട്ടക്കാരൻ പ്രവചിച്ചു; അതോടെ വിവാഹം പോലും വേണ്ടെന്നുവെച്ചു

ഇന്ത്യൻസിനിമയിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിട്ടാണ് സഞ്ജീവ് കുമാർ അറിയപ്പെടുന്നത്. 22-ാം വയസ്സിൽ 'ഹം ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം എത്രയോ സിനിമകൾ. നിഷാൻ, പതി പത്‌നി, ശിഖാർ, അനോഖി രാത്, ആശിർവാദ്, സച്ചായ്, ദസ്തക്, കോഷിഷ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനചിത്രങ്ങൾ. 25 വർഷത്തോളം സിനിമയിൽ സജീവമായി നിന്നു താരം. അതിനിടയിൽ മികച്ച നടനുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ അദ്ദേഹത്തെ തേടിയെത്തി.
സിനിമയിൽ കത്തിനിൽക്കുന്ന സമയത്താണ് 47-ാം വയസ്സിൽ അദ്ദേഹം ഹൃദയാഘാതം മൂലം മരിക്കുന്നത്. നേരത്തെ ഹൃദയാഘാതമുണ്ടായശേഷം അമേരിക്കയിൽവെച്ച് ബൈപാസ് സർജറിക്ക് വിധേയനായിരുന്നു താരം. അതുകഴിഞ്ഞ് വർഷങ്ങൾക്കുശേഷമാണ് വീണ്ടുമൊരു ഹൃദയാഘാതമുണ്ടാവുന്നത്. ഇത്തവണ മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.
Content Highlights: Sanjeev Kumar's early career and national award-winning performances. The impact of a palmist's prediction on his personal life and decision to remain unmarried. The actor's struggle with health and his untimely death at 47.