ഫെമിനിച്ചി ഫാത്തിമയുടെ കഥ കേൾക്കുമ്പോൾ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ഞാൻ

കിനാവിന്റെ തോണിക്കരികിൽ അക്കരെ നിൽക്കും മാരൻ…
നിലാവിന്റെ കൺമഷി എഴുതാൻ അരികത്തെന്നണയും നീ…
പാട്ടിന്റെ വരികളുമായി ഇറങ്ങിയതായിരുന്നു ഷംല ഹംസ. പക്ഷെ, ഈ വരികൾ എങ്ങനെ സിനിമയിൽ കേൾപ്പിക്കും. അതിനായി ഒരു വഴി കണ്ടെത്തി. അഭിനയം. അഭിനയിച്ച് തുടങ്ങിയപ്പോൾ ഷംലയ്ക്ക് കാര്യം മനസ്സിലായി. എഴുത്ത് മാത്രമല്ല, അഭിനയവും വഴങ്ങും. അക്ഷരങ്ങളോടുള്ള ഇഷ്ടത്തിൽനിന്ന് തുടങ്ങിയ ആ യാത്ര ചെന്നെത്തിയത് ‘ഫെമിനിച്ചി ഫാത്തിമ’യിലാണ്. ആ സിനിമയിലെ ഫാത്തിമ എന്ന കഥാപാത്രത്തിലൂടെയാണ് പാലക്കാട് തൃത്താല സ്വദേശിയായ ഷംല 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലെ മികച്ച നടിക്കുള്ള അംഗീകാരം സ്വന്തമാക്കുന്നത്. ഇപ്പോഴിതാ മികച്ച മലയാളം ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും...
വലിയ പുരസ്‌കാരമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടത്തിൽ ആരോടൊക്കെ കടപ്പെട്ടിരിക്കുന്നു?
ഒരുപാട് പ്രതികൂല സാഹചര്യങ്ങളുണ്ടായിരുന്നു. എന്നിട്ടും എന്റെ സ്വപ്നത്തിനൊപ്പം നിന്ന കുടുംബത്തോടാണ് പ്രധാനമായും കടപ്പെട്ടിരിക്കുന്നത്. ഭർത്താവ്, ഉപ്പ, ഉമ്മ, മറ്റു കുടുംബാംഗങ്ങൾ ഇവരെല്ലാം ഒപ്പം നിന്നതു കൊണ്ടാണ് ഇങ്ങനെയൊരു സിനിമയിൽ അഭിനയിക്കാൻ സാധിച്ചതും അവാർഡ് ലഭിച്ചതും. 'ഫെമിനിച്ചി ഫാത്തിമ'യുടെ സംവിധായകൻ ഫാസിൽ മുഹമ്മദ്, കൂടെ അഭിനയിച്ച കുമാർ ചേട്ടൻ (കുമാർ സുനിൽ) അടക്കമുളള ടീമംഗങ്ങൾ, എന്റെ ആദ്യത്തെ സിനിമ '1001 നുണകൾ' ടീം... അങ്ങനെ ഒരുപാട് പേർ ചേർത്തുനിർത്തിയിട്ടുണ്ട്. അവരോടൊക്കെ ഒരുപാട് നന്ദിയുണ്ട്. എടുത്തുപറയേണ്ട മറ്റൊരു പേര് ജിജോയ് പുളിക്കലിന്റേതാണ്. '1001 നുണകളിലെ' കാസ്റ്റിങ് ഡയറക്ടർ അദ്ദേഹമായിരുന്നു. എന്നിലെ അഭിനേത്രിയെ തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ വർക്ക് ഷോപ്പിലൂടെയാണ്. അവിടെ വെച്ചാണ് ഞാൻ കംഫർട്ട് സോൺ ബ്രേക്ക് ചെയ്യുന്നത്.
Content Highlights: Shamla Hamza wins Best Actress at the 55th Kerala State Film Awards for her role in 'Feminichi Fathima'., Transitioned from a passion for songwriting to a successful acting career., Balanced motherhood and professional acting commitments during the film's production., Credited family support and the mentorship of director Fazil Muhammad for her success., Maintains a vision to explore screenwriting and songwriting alongside acting.