വര - ശ്രീലാൽ.എ.ജി
നെറ്റിത്തടത്തില്‍ നിറയെ
കുരുക്കളുളള
ഒരു കൂട്ടുകാരിയുണ്ടായിരുന്നെനിക്ക്.
കുരുമാറാന്‍ ഡോക്ടറെ കണ്ടകാര്യം
അവളെന്നോട് പറഞ്ഞപ്പോള്‍
അവളുടെ മുഖമൊരു പൂര്ണ്ണചന്ദ്രനായും
കുരുക്കള്‍ ആകാശത്തെ
നക്ഷത്രങ്ങളായും തോന്നി.
പിന്നെയെന്നോ എന്റെ മുഖത്തും
നക്ഷത്രങ്ങള്‍ വിരിഞ്ഞു
മഞ്ഞളും ഫേസ്പാക്കും നിരത്തി
ഞാനവയുടെ വെളിച്ചം കെടുത്തി
പക്ഷേ, തമോഗര്‍ത്തങ്ങളായി
അവ ഇപ്പോഴും അവിടവിടെ
മുഖം കറുപ്പിച്ചു കിടക്കുന്നു!
Content Highlights: poem by m. sandhya
Share this Article
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..